അക്ഷരശ്ലോകം
  • aparichithanaparichithan December 2011 +1 -1

    ചേച്ചി 'നളചരിതം' തുറന്നു വച്ചിരിപ്പാണെന്നു തോന്നുന്നു! :)

  • menonjalajamenonjalaja December 2011 +1 -1

    മകളുടെ പഴയ ഒരു പാഠപുസ്തകത്തില്‍ നളചരിതത്തിന്റെ ഒരു ഭാഗമുണ്ട്. ആ പുസ്തകം അടുത്ത് തന്നെ വച്ചിരിക്കുകയാണ്. :)

  • srjenishsrjenish December 2011 +1 -1

    ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
    താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’
    ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
    പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം

    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • mujinedmujined December 2011 +1 -1

    ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ--
    മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
    ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നു
    പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

    കവി : കുമാരനാശാന്‍
    കൃതി : വീണപൂവ്‌

  • srjenishsrjenish January 2012 +1 -1

    ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
    ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
    ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
    ചാരുചിത്രപടഭംഗിപോലവന്‍.

    നളിനി - കുമാരനാശാന്‍

  • mujinedmujined January 2012 +1 -1

    ദാരിദ്ര്യം കടുതായ്‌ ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ!
    നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോര്‍ത്തീലയോ?
    ആരുള്ളിത്ര കൃപാമൃതം ചൊരിയുവാനെന്നോര്‍ത്തിരുന്നോരിലീ-
    ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ? കൂറര്‍ദ്ധനാരീശ്വരാ!

    ശ്രീനാരായണഗുരു
    കൃതി : അര്‍ദ്ധനാരീശ്വരസ്തവം

  • srjenishsrjenish January 2012 +1 -1

    ആറ്റിലും കാറ്റിലും നിത്യം
    വിഷം ചേര്ക്കുന്ന ദുഷ്ടത.
    ധാതുലോഹാദികള്ക്കായ് ഭൂ
    ഗര്ഭം കീറുന്ന വേദന.

    യുദ്ധകാണ്ഡം-ബാലചന്ദ്രന് ചുള്ളിക്കാട്

  • srjenishsrjenish January 2012 +1 -1

    എന്തായിത്? ഒരു “ധ” ഇട്ടിട്ട് വര്‍ഷം ഒന്നായി.. എല്ലാവരും തോറ്റെങ്കില്‍ ഞാന്‍ തന്നെ എഴുതുമേ!! :)

  • aparichithanaparichithan January 2012 +1 -1

    ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
    നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
    കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
    ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.

    സങ്കീര്‍ത്തനം (കുമാരനാശാന്‍)

  • mujinedmujined January 2012 +1 -1

    കണ്ടാല്‍ സൂര്യകുലേ ജനിച്ച ശിശുവോയെന്നുള്ള സന്ദേഹമി-
    ന്നുണ്ടാക്കും മുനി ബാലനേഷ തനിയേ കുംഭീന്ദ്രകുംഭങ്ങളില്‍
    ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍ത്തത്യുഗ്രബാണങ്ങളെ-
    ക്കൊണ്ടെന്‍ സൈന്യശരീരസന്ധികള്‍ പിളര്‍ന്നേകുന്നു മേ കൌതുകം!

    കവി : ചാത്തുക്കുട്ടി മന്നാടിയാര്‍
    കൃതി : ഉത്തരരാമചരിതം

  • srjenishsrjenish January 2012 +1 -1

    :)

  • menonjalajamenonjalaja January 2012 +1 -1


    ഉത്തരരാമചരിതത്തില്‍ ഇങ്ങനെയൊക്കെയുണ്ടോ?

    ഞാന്‍ രസിച്ചുപഠിച്ച ഒരു പുസ്തകമാണത്.

  • mujinedmujined January 2012 +1 -1

    ഉത്തരരാമചരിതം തര്‍ജ്ജമയില്‍ ഉണ്ടെന്നാണറിഞ്ഞത് ഞാന്‍ വായിച്ചിട്ടില്ല.

    'ട' വച്ചൊരെണ്ണം ഞാന്‍ ഇപ്പപ്പറയണോ? പിന്നെ പറയണോ?

  • aparichithanaparichithan January 2012 +1 -1 (+1 / -0 )

    'ടപ്പെ'ന്നൊരെണ്ണം മുഖത്തങ്ങു തന്നിട്ട-
    പ്പനലറി, ക്കണ്ടുപോവരുതിനിമേല്‍
    മണ്ടി ഞാന്‍ മുറ്റം കടന്നു വഴിയിലേക്കപ്പഴും
    കണ്ടു തീര്‍ന്നില്ല, നക്ഷത്രജാലത്തെ!!
    :-)) :-)) :-))

  • mujinedmujined January 2012 +1 -1

    അപ്പന്‍ പാമ്പായിരുന്നോ? നക്ഷത്രജാലത്തെ കണ്ടതിനോ?
    ഏതാണപ്പാ കൃതി, കവി.

    മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
    മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല;
    മുങ്ങുന്നു പോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ-
    മങ്കം ശശാങ്കകിരണങ്ങളിനെന്ന പോലെ.

    കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
    കൃതി : കുമാരസംഭവം തര്‍ജ്ജമ

  • aparichithanaparichithan January 2012 +1 -1

    >>>ഏതാണപ്പാ കൃതി, കവി.>>>

    സ്വ.കൃ!!! :)

  • menonjalajamenonjalaja January 2012 +1 -1

    >>>>ടപ്പെ'ന്നൊരെണ്ണം മുഖത്തങ്ങു >>>

    ഞാന്‍ വിചാരിച്ചു ഉത്തരരാമചരിതം മറന്നതിന് എന്റെ മുഖത്താണെന്ന്. :-))

  • menonjalajamenonjalaja January 2012 +1 -1

    >>>>>>>>>ഏതാണപ്പാ കൃതി, കവി.>>>

    സ്വ.കൃ!!! <<<<<<<<<<br />
    ഇതിനു വേറെ താളുണ്ടല്ലോ.അവിടെ എഴുതി ‘പ്രശസ്തി’ നേടൂ .പിന്നെ ഞങ്ങളാരെങ്കിലും പകര്‍ത്തിക്കോളാം.

  • AdminAdmin January 2012 +1 -1

    :-)

  • aparichithanaparichithan January 2012 +1 -1

    ചേച്ചി,
    'ട' എന്നൊരക്ഷരം കണ്ടപ്പോള്‍ ടപ്പേന്ന് തോന്നിയതങ്ങോട്ട്‌ തട്ടിയതാ.. :)

    ഇനിയൊരു രഹസ്യം പറയട്ടെ, സത്യത്തില്‍ ഈ താളിലിത് മൂന്നാം തവണയാണ് ഞാനിങ്ങനെ 'സാഹിത്യപരീക്ഷണം' നടത്തുന്നത്. മുന്പ് ആരും കണ്ടുപിടിക്കാഞ്ഞിട്ടോ അറിഞ്ഞിട്ടും പറയാഞ്ഞിട്ടോ എന്നറിയില്ല!! :p

  • menonjalajamenonjalaja January 2012 +1 -1

    അപ്പോള്‍ നിമിഷകവിയാണ് അല്ലേ?

  • ponnilavponnilav January 2012 +1 -1

    ഈ വഴിക്കൊന്നും വരാന്‍ കഴിയുന്നില്ല..:-( നാളെ പറ്റുമായിരിക്കും വെള്ളിയല്ലേ :)

  • ponnilavponnilav January 2012 +1 -1

    മേയുന്ന പുല്ലും മറിമാന്‍ മറന്നു
    ചെയ്യുന്ന നൃത്തം മയിലും നിറുത്തീ
    പായുന്ന കണ്ണീര്‍ക്കണമെന്നപോലെ
    പെയ്യുന്നിതേ വെള്ളില വള്ളി തോറും .

    ഏ. ആര്‍ .
    മലയാള ശാകുന്തളം

  • mujinedmujined January 2012 +1 -1

    ‍പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
    പരശുജയപതാകേ! പത്മജാനൃത്തശാലേ!
    പരമിവനു സഹായം പാരിലാരുള്ളു? നീയേ
    പരവശതയകറ്റിപ്പാലനം ചെയ്ക തായേ!

    കവി : ഉള്ളൂര്‍
    ‍കാവ്യം : ഉമാകേരളം

  • menonjalajamenonjalaja January 2012 +1 -1

    പുളകങ്ങൾ കയത്തിലാമ്പലാൽ
    തെളിയിക്കും തമസാസമീരനിൽ
    ഇളകും വനരാജി, വെണ്ണിലാ-
    വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.

    ചിന്താവിഷ്ടയായ സീത--കുമാരനാശാന്‍

  • mujinedmujined January 2012 +1 -1

    ഇവിടെ മഴ ചുരുങ്ങീ; വാപിയൊട്ടൊട്ടുണങ്ങീ;
    ദിവി ബഹുപൊടി പൊങ്ങീ; ഭാനുമാന്‍ കൂടി മങ്ങീ;
    വിവശതയൊടു തെങ്ങിന്‍ കൂമ്പുപോലും വഴങ്ങീ;
    ശിവ! ശിവ! കൃഷി മങ്ങീ; കര്‍ഷകന്മാര്‍ കുഴങ്ങീ.

    കവി : കുമ്മനം ഗോവിന്ദപ്പിള്ള
    കൃതി : ശ്രീചിത്രോദയം മഹാകാവ്യം

  • menonjalajamenonjalaja January 2012 +1 -1

    ‘വന്യഭൂമിയിൽ വഹിച്ചു പുമണം
    ധന്യനായഹഹ! വന്നണഞ്ഞു നീ
    തെന്നലേ! തഴുവുകിന്നു ശങ്കവേ-
    ണ്ടെന്നെ; ഞാൻ മലിനമേനിയല്ലെടോ’.

    നളിനി--കുമാരനാശാന്‍

  • aparichithanaparichithan January 2012 +1 -1

    തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
    ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
    മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
    വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

    വീണപൂവ് (കുമാരനാശാന്)

  • menonjalajamenonjalaja January 2012 +1 -1

    മനമിങ്ങു ഗുണംവരുമ്പൊഴും
    വിനയെന്നോർത്തു വൃഥാ ഭയപ്പെടും
    കനിവാർന്നു പിടിച്ചിണക്കുവാൻ
    തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.

    ചിന്താവിഷ്ടയായ സീത

  • mujinedmujined January 2012 +1 -1

    കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
    ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
    സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
    ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!

    കവി : കുമാരനാശാന്‍
    കൃതി : പ്രരോദനം

  • menonjalajamenonjalaja January 2012 +1 -1

    സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
    സ്നേഹത്താൽ വൃദ്ധി നേടുന്നു

    സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
    സ്നേഹം താനാന്ദമാർക്കും

    ചണ്ഡാലഭിക്ഷുകി--കുമാരനാശാന്‍

  • mujinedmujined January 2012 +1 -1

    സന്താപത്തിനു തോണിയായ കവിതേ, നീ പുത്രദുഃഖത്തിനോ
    പൂന്തേനായ്‌? തളര്‍വാതരോഗമുടനേ മാറ്റുന്ന ഭൈഷജ്യമായ്‌!
    മീന്‍തൊട്ടിട്ടു സുഗന്ധമായ്‌, കനകധാരാദ്വൈതിതന്‍ ചെപ്പിലെ-
    പ്പന്തായ്‌, കാലടികൂപ്പുമെന്‍ കരളിലെപ്പൊന്നോമനപ്പീലിയായ്‌?

    കവി : രമേശന്‍ നായര്‍
    കൃതി : സോപാനഗീതം

  • menonjalajamenonjalaja January 2012 +1 -1

    മകളൊടുമൊരുമിച്ചു യാത്രയാ-
    യകലെയൊരിക്കൽ വണിഗ്വരൻ, തദാ
    സകുതുകമവൾകണ്ടു വർത്തക-
    പ്രകരമടുപ്പതു താവളങ്ങളിൽ.

    ലീല--കുമാരനാശാന്‍

  • mujinedmujined January 2012 +1 -1

    സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
    ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
    തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര-
    യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍

    കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍
    കൃതി : ഒരു വിലാപം

  • menonjalajamenonjalaja January 2012 +1 -1

    തുടുതുടെയൊരു ചെറു കവിത വിടര്ന്നു
    തുഷ്ടിതുടിക്കും മമ ഹൃത്തില്!
    ചൊകചൊകയൊരു ചെറുകവിത വിടര്ന്നൂ
    ചോരതുളുമ്പിയ മമ ഹൃത്തില്!

    മനസ്വിനി--ചങ്ങമ്പുഴ

  • mujinedmujined January 2012 +1 -1

    ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ, യങ്ങുമൊട്ടു
    ചോദിച്ചതില്ല വധുബന്ധുജനാനുവാദം
    ബോധിച്ച പോലിരുവര്‍ നിങ്ങള്‍ രഹസ്യമായി-
    സ്സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

    കവി : എ. ആര്‍. രാജരാജവര്‍മ്മ
    കൃതി : മലയാളശാകുന്തളം

  • menonjalajamenonjalaja January 2012 +1 -1

    ബാലന്മാര്‍ക്കു വിനോദമായ്‌, യുവജനശ്രേണിയ്ക്കൊരുത്സാഹമായ്‌
    ചാലേ പ്രൌഢതതിയ്ക്കു വാശിയധികം തങ്കുന്ന നര്‍മ്മാങ്കമായ്‌
    കാലത്തില്‍ ചുളിവാര്‍ന്ന വൃദ്ധവദനം ശ്രീയാളിടും മേളമായ്‌,
    വേലാതീത വിലാസിനീ, ജയതു നീ ശ്രീയക്ഷരശ്ലോകമേ!

    കൈരളിയുടെ ഓടക്കുഴല്‍----എം. എസ്‌. കുമാരന്‍ നായര്‍


  • aparichithanaparichithan January 2012 +1 -1


    കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
    മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്
    എണ്ണീടുകാര്ക്കുമിതുതാന് ഗതി! സാദ്ധ്യമെന്തു
    കണ്ണീരിനാല്? അവനി വാഴ്വു കിനാവു കഷ്ടം!

    വീണപൂവ് (കുമാരനാശാന്)



  • menonjalajamenonjalaja January 2012 +1 -1

    എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
    എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
    ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
    എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

    വീണ പൂവ് ( കുമാരനാശാന്‍)

  • mujinedmujined January 2012 +1 -1

    ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ--
    മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
    ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നു
    പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

    കവി : കുമാരനാശാന്‍
    കൃതി : വീണപൂവ്‌

  • menonjalajamenonjalaja January 2012 +1 -1

    ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
    ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
    ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
    ചാരുചിത്രപടഭംഗിപോലവന്‍.

    നളിനി--കുമാരനാശാന്‍

  • mujinedmujined January 2012 +1 -1


    ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
    കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
    തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
    പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ

    കവി : ചങ്ങനാശ്ശേരി രവിവര്‍മ്മത്തമ്പുരാന്‍.

  • menonjalajamenonjalaja January 2012 +1 -1

    തെക്കുപുറത്തെ മുരിങ്ങമരം
    എനിക്ക് നല്ല ഓര്‍മ്മയുണ്ട്
    അതിന്റെ ഇലകളുടെ പച്ചപ്പ്
    പിന്നെ ഞാന്‍ കണ്ടത് കാശിയില്‍
    ഗംഗയുടെ നെയ്ത്തുകാര്‍ അവ
    പട്ടാക്കി മുന്നിലേക്കിട്ടു തന്നു

    മുരിങ്ങ--സച്ചിദാനന്ദന്‍

  • aparichithanaparichithan January 2012 +1 -1

    ഇതില്‍ നാല് വരിയല്ലേ എഴുതേണ്ടത്? ആറുവരി എഴുതിയാല്‍ അടുത്തത് എതക്ഷരത്തില്‍ തുടങ്ങും? :-(

  • suresh_1970suresh_1970 January 2012 +1 -1

    ** NOT in game **
    തെക്കുപുറത്തെ നെല്‍ച്ചേടികള്‍
    എനിക്ക് നല്ല ഓര്‍മ്മയുണ്ട്
    അതിന്റെ അരിയുടെ വെള്ളപ്പ്
    പിന്നെ ഞാന്‍ കണ്ടത് ഹോട്ടലില്‍
    സ്വാമിയുടെ വെയ്പുകാര്‍ അവ
    പുട്ടാക്കി മുന്നിലേക്കിട്ടു തന്നു
    ** NOT in Game ***
    aparichithan - start with അ

  • aparichithanaparichithan January 2012 +1 -1

    സുരേഷ്, സ്വ.കൃ ആണോ?

  • suresh_1970suresh_1970 January 2012 +1 -1

    ഒരു പാരഡി എഴുതിയതാണേ !!

  • aparichithanaparichithan January 2012 +1 -1

    =D> =D> =D>

  • menonjalajamenonjalaja January 2012 +1 -1

    മൂന്നാമത്തെ വരിയുടെ ആദ്യത്തെ അക്ഷരം വച്ചാണ് തുടങ്ങേണ്ടത്. അര്‍ത്ഥം മുഴുവനായിക്കോട്ടെ എന്ന് വച്ചാണ് ആറ് വരി എഴുതിയത്. അത് നന്നായില്ലേ? അതുകൊണ്ടല്ലേ ഒരു പാരഡിക്കവിത ജനിച്ചത്.

    സുരേഷ്, പാരഡി അസ്സലായി. =D> =D> =D>

  • mujinedmujined January 2012 +1 -1

    ഇവിടെ പാരഡി ശ്ലോകസദസ്സായോ? :O

    അയല കനലടുപ്പില്‍ച്ചുട്ടതും തേങ്ങയുള്ളീ-
    മളവിനു മുളകുപ്പും ചേര്‍ത്ത കപ്പപ്പുഴുക്കും
    ഇലയില്‍ നടുവില്‍വച്ചിട്ടൊത്തു നാം തിന്നതോര്‍ത്താല്‍
    കൊതി ഹൃദി പെരുകുന്നപ്പോയകാലത്തിലെത്താന്‍.

    കവി : ബാലേന്ദു

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion